ഞായറാഴ്ച “ഇത് കർത്താവിന്റെ ദിനമാണ്”

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് ആരാധന ദിനമാണ് ഞായറാഴ്ച. ഇത് കർത്താവിൻറെ ദിവസമാണ് _ കർത്താവായ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റത് ഒരു ഞായറാഴ്ച ആയിരുന്നു, അവന്റെ പുനരുത്ഥാനം ആഘോഷിക്കേണ്ടതിന് ക്രിസ്ത്യാനികൾ ആരാധനയ്ക്കായി ഒത്തു കൂടി. ഞായറാഴ്ച ഒരു വിശ്രമ ദിവസമായി നിരീക്ഷിക്കപ്പെടുന്നു.

പഴയനിയമ പാരമ്പര്യമനുസരിച്ച്, വിശ്വാസികൾ എല്ലാ അധ്വാനത്തിൽ നിന്നും വിട്ടുനിൽക്കണം, അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിന് അത് അത്യാവശ്യമാണ്.

അപ്പോ. പ്രവൃത്തികൾ 20: 7-ൽ പൗലോസ് പറയുന്നു, “ആഴ്ച വട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ പൗലോസ് പിറ്റേന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് സംഭാഷിച്ചു പാതിര വരെയും പ്രസംഗം നീട്ടി”. കൂടിവരുന്ന ആദ്യകാലസഭയുടെ കൂട്ടായ്മയെ ഇത് എടുത്തു കാണിക്കുന്നു.

മത്തായി 18:20 ൽ പറയുന്നതുപോലെ ക്രിസ്ത്യാനികൾ കർത്താവിനോടുള്ള കൂട്ടായ്മയ്ക്ക് വേണ്ടി ഒരു സമയത്തേക്ക് ഒത്തുകൂടുന്നു, ഇവിടെ യേശു പറയുന്നു”രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടി വരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്”. കർത്താവിനെ ആരാധിക്കാൻ വിശ്വാസികൾ ഒത്തുചേരുന്നു, പരസ്പരം മധ്യസ്ഥം വഹിക്കുന്നു, കർത്താവിൻറെ ഓർമ്മയിൽ അപ്പം നുറുക്കുന്നു, നീതിയുള്ള ജീവിതം ജീവിക്കേണ്ടതിന് അവരെ ധൈര്യപ്പെടുത്തുന്നതും ഉയർത്തുന്നതുമായ സന്ദേശം ബൈബിളിൽ നിന്ന് സ്വീകരിക്കുന്നു.

അടുത്ത കാലത്തായി, പ്രത്യേകിച്ചും ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഞായറാഴ്ച ആരാധന ശുശ്രൂഷകൾ ഒന്നിന് പുറകെ ഒന്നായി വരുന്ന ആക്രമണത്താൽ അസ്വസ്ഥത ഉളവാകുന്ന സാഹചര്യമുണ്ട്.

ജനക്കൂട്ടം പലപ്പോഴും സമാധാനമായ് നടക്കുന്ന സഭായോഗങ്ങളിൽ മര്യാദയില്ലാതെ കടന്നുചെന്ന് പ്രശ്നങ്ങളുണ്ടാക്കുകയും, പാസ്റ്റർമാരെയും, വിശ്വാസികളെയും നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ചെയ്തു. ഈ ജനക്കൂട്ടങ്ങളെയും നിരവധി പാസ്റ്റർമാരെയും പോലീസ് പിന്തുടരുന്നു – അതുപോലെ തന്നെ വിശ്വാസികളെയും- മതപരിവർത്തന നിയമങ്ങൾ പ്രകാരം അറസ്റ്റ് ചെയ്തു. ഈ നിയമപരമായ നടപടികൾ അവരുടെമേൽ ഒരു വലിയഭാരം കൊണ്ടുവരുന്നു: അറസ്റ്റ്, ജയിൽ സമയം, കുടുംബത്തിൽ നിന്ന് വേർപെടുന്നത്, നീണ്ടുനിൽക്കുന്ന കോടതി കേസുകൾ, ജാമ്യ കേസുകൾ, സുപ്രധാനമായ സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ അവയിൽ ചിലതാണ്. ചില സന്ദർഭങ്ങളിൽ, ഭൂപ്രദേശം വിൽക്കാനും ഉയർന്ന പലിശ നിരക്കിൽ വായ്പയെടുക്കാനും പാസ്റ്റർമാർ നിർബന്ധിതരാകുന്നു, അതുമൂലം അവരുടെ കുടുംബങ്ങൾ ആഴത്തിലുള്ള ബുദ്ധിമുട്ടുകളിലേക്കും വൈകാരിക ദുരിതത്തിലേക്കും മുങ്ങിത്താഴുന്നു.

പാസ്റ്റർ രാജേഷ് ഞായറാഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുമ്പോൾ
ഒരു കൂട്ടം രാഷ്ട്രീയ നേതാക്കൾ, ഒരുകൂട്ടം സുവിശേഷ വിരോധികളുമായി ചേർന്നുകൊണ്ട് അദ്ദേഹത്തിന്റെ മേൽ മതപരിവർത്തന പ്രവർത്തനങ്ങളെയും ആരോപിച്ചു. പരിവർത്തന വിരുദ്ധ. നിയമപ്രകാരം അവരെ പിന്നീട് അറസ്റ്റ് ചെയ്തു, നിലവിൽ ജയിലിലാണ്. പാസ്റ്റർ രാജേഷിന്റെ ഭാര്യ നീലാമിന്റെയും അവരുടെ മൂന്ന് മക്കളുടെയും പരിതാപകരമായ അവസ്ഥയെക്കുറിച്ച് പ്രാദേശിക നേതാക്കൾ പെർസിക്യൂഷൻ റിലീഫിനെ അറിയിച്ചു. അവരുടെ ദൈന്യംദിന ആവശ്യങ്ങൾക്കായി അവർ വല്ലാതെ പ്രയാസപ്പെടുന്നു ഇത് ഒരു ഉദാഹരണം മാത്രമാണ്.

ഈയിടെ പെർസിക്യൂഷൻ റിലീഫ് നേതൃത്വം വഹിക്കുന്നവർ ഉത്തർപ്രദേശിൽ ജയിലിലടയ്ക്കപ്പെട്ട ഇരുപതിലധികം പാസ്റ്റേഴ്സിനെ പോയികണ്ടു. സാമ്പത്തിക ഞെരുക്കവും അടയ്ക്കപ്പെട്ട സഭകളും സംബന്ധിച്ച സമാന കഥകളും എല്ലാവരും പങ്കിട്ടു.

പെർസിക്യൂഷൻ റിലീഫ് ഏറ്റവും മികച്ച സഹായങ്ങൾ ഉപദ്രവിക്കപ്പെട്ട കുടുംബങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നു.

വെല്ലുവിളികൾ ജാമ്യത്തിൽ അവസാനിക്കുന്നില്ല. വാസ്തവത്തിൽ, യഥാർത്ഥ പോരാട്ടം പലപ്പോഴും പിന്നീട് ആരംഭിക്കുന്നു. വിശ്വാസികൾ വീട്ടിലേക്ക് മടങ്ങുമ്പോൾ, അവർ പലപ്പോഴും അവരുടെ സഭകൾ അടച്ചിടപ്പെട്ടതായി കാണുന്നു, സ്ഥിരമായ വരുമാനമില്ല, പരിമിതമായ പ്രവൃത്തി പരിചയം, കൂടാതെ നടന്നുകൊണ്ടിരിക്കുന്ന കോടതി ഹിയറിങ്ങുകളും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും സഹവിശ്വാസികളോടുള്ള ആത്മീയ ഉത്തരവാദിത്തങ്ങളും അവരുടെ പൊതുജനങ്ങളുടെ നടുവിൽ നിന്നുള്ള സാമൂഹിക എതിർപ്പുകൾ സഹിക്കേണ്ടിവരുന്നു .

ഉപദ്രവിക്കപ്പെട്ട വിശുദ്ധന്മാർക്ക് പെട്ടെന്നുള്ള ആശ്വാസവും ശക്തിയും കൊണ്ടുവരാൻ വിശ്വാസികളുടെ പ്രാർത്ഥനകൾക്ക് കഴിയും. അവർക്കായി പ്രാർത്ഥിക്കാതെ ഒരു ദിവസം കടന്നുപോകാൻ അനുവദിക്കരുത്. പ്രാർത്ഥനാ പോയിന്റുകൾ പ്രചരിപ്പിക്കുകയും പ്രാർത്ഥനയിൽ ചേരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

നമുക്ക് പ്രാർത്ഥനയിൽ ഒന്നിക്കുകയും ഉപദ്രവിക്കപ്പെട്ട സഹോദരീ സഹോദരന്മാരെ ശക്തിപ്പെടുത്തുകയും സഹിഷ്ണുതയോടെ ഓടുകയും ചെയ്യാൻ നമുക്ക് പ്രാർത്ഥനയിൽ അവരെ ഉയർത്താം.

കഷ്ടതയ്ക്ക് പുറം തിരിയുവാൻ അല്ല കഷ്ടതയുടെ സ്നാനം ഏൽപ്പാനാണ് യേശു നമ്മെവിളിച്ചിരിക്കുന്നത്.

ഷിബു തോമസ്, പെർസിക്ക്യൂഷൻ റിലീഫ്, സ്ഥാപകൻ,



DISCLAIMER:
Persecution Relief wishes to withhold personal information to protect the victims of Christian Persecution, hence names and places have been changed. Please know that the content and the presentation of views are the personal opinion of the persons involved and do not reflect those of Persecution Relief. Persecution Relief assumes no responsibility or liability for the same. All Media Articles posted on our website, are not edited by Persecution Relief and is reproduced as generated on the respective website. The views expressed are the Authors/Websites own. If you wish to acquire more information, please email us at: persecutionrelief@gmail.com or reach us on WhatsApp: +91 9993200020

Leave a Reply

Your email address will not be published. Required fields are marked *